2009 മാർച്ച് 3, ചൊവ്വാഴ്ച

ഏറ്റുമുട്ടലുകള്‍

ഇന്നലെ കണ്ടവര്‍,ഇന്ന് കാണുന്നവര്‍ പിന്നെ നാളെ കാണാന്‍ പോകുന്നവരും ഒരു ഈയാംപാറ്റയുടെ മനസ്സുമായ് മരണമെന്ന വിളക്കിനു ചുറ്റും പാറി പറക്കുന്നു.ആ വിളക്കിന്റെ ചൂട് അവരെ ഭയപെടുത്തുന്നുണ്ടയിരിക്കാം!പക്ഷേ നൈമിഷികമായ ഏതോ ഒരു ചിന്തയില്‍ അകപെട്ടിട്ടെന്നവണ്ണം ശാശ്വതമായ,അല്ലെങ്കില്‍ ശാശ്വതം എന്ന് ഞാന്‍ വിശ്വസിക്കുന്ന ഇഹലോക സുഖങ്ങളെ വിട്ടു (ഈ വിഷയത്തില്‍ യോഗികളും സുഖഭോഗിയായ ഞാനും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടലുകള്‍ നടക്കുന്നു....ഒരു നിമിഷം ഞാന്‍ എനിക്ക് വിജയാശംസകള്‍ നേരട്ടെ!)മരണം എന്ന വിളക്കിലോട്ടു അടുക്കാന്‍ അവര്‍ക്ക് എങ്ങനെ കഴിയുന്നു?അത് ഒരു ഇരുമ്പ് തരിയേ എന്നവണ്ണം മനുഷനെ തന്റെ കാന്തിക വലയത്തിലോട്ടു വലിച്ചടുപിക്കുന്നുണ്ടാകാം!ചിന്തകള്‍ എന്നെ വിട്ടു പറന്നകന്നിരിക്കുന്നു.രാത്രിയുടെ അജ്ഞാത യാമങ്ങളില്‍ അവ കൂടാരം കയറിയിട്ടുണ്ടാകാം.ചിന്തകള്‍ പടക്കുതിരെയേപോലെയാണ് ,അതോ കാട്ടുകുതിരെയെ പോലെയോ(ഈ വിഷയത്തിലും യോഗികളും സുഖഭോഗിയായ ഞാനും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടലുകള്‍ നടക്കുന്നു)?
എന്തയാലും ചിന്തകള്‍ക്ക് ചിറകുകള്‍ ഉണ്ടായിരിക്കണം(മുത്തശ്ശികഥയിലെ മാലാഖമാരേയും പിശാചുകളെയും പോലെ).അല്ലെങ്കില്‍ അവ എങ്ങനെയാണ് നക്ഷത്രങ്ങള്‍ വരെ പോയ് ഓര്‍മ്മകള്‍ കൊണ്ട് വരുന്നത്?ചിലപ്പോള്‍ അവ ഇരുട്ടറകളില്‍ പോയ് എന്നെ പേടിപ്പിക്കാന്‍ നോക്കാരും ഉണ്ട്. (ഈ വിഷയത്തിലും യോഗികളും സുഖഭോഗിയായ ഞാനും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടലുകള്‍ നടക്കുന്നു)!
ജീവിതത്തോട് അമിതമായ ആര്‍ത്തി ഉള്ളവനെ അനുനിമിഷം കൊല്ലുന്ന കാളകൂടവിഷമാണ് പേടി എന്ന് എന്നെ പഠിപ്പിച്ചത് ഏറണാകുളംകാരന്‍ ഒരു മാപ്പിളയാണ്.അയാള്‍ക്ക് എന്റെ വക ഒരു റെഡ് സെലൂട്ട്(ഞാന്‍ ഒരു സഖാവേ അല്ല-ഈ വിഷയത്തിലും യോഗികളും സുഖഭോഗിയായ ഞാനും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടലുകള്‍ നടക്കുന്നു-സഖാക്കന്മാര്‍ എന്നോട് പൊറുക്കുക)???!!!
ചിന്തകള്‍ ചിലപ്പോള്‍ വളര്‍ത്തു പട്ടികളെ പോലെയാണ്.അവ നമ്മെ സന്തോഷിപിക്കും.ഓര്‍മകളുടെ നനുത്ത ജിഹ്വാ സ്പര്ശംകൊണ്ട് അവ നമ്മെ ആനന്ദിപ്പിക്കും.ചിലപ്പോള്‍ അവ ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ കാണിക്കും.അപ്പോള്‍ അവ നമ്മെ തിരിഞ്ഞു കടിക്കും.മരണമെന്ന ഓര്‍മ കൊണ്ടോ അല്ലെങ്കില്‍ വിഷാദം എന്ന പല്ലുകൊണ്ടോ.അവ കാലക്രമേണ ആ ഏറണാകുളം മാപ്പിളയേയും കടിചിടുണ്ടാകാം.അയാള്‍ക്ക് വേദന തോന്നിയിരിക്കുമോ??അറിയില്ല...മറ്റുള്ളവരുടെ വേദന കാണാന്‍ മനുഷ്യനു കഴിയില്ല.(ഈ വിഷയത്തിലും യോഗികളും സുഖഭോഗിയായ ഞാനും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടലുകള്‍ നടക്കുന്നു).

ഭൗതികവും ആത്മീയവുമായ പരമാനന്ദത്തില്‍ ഞാന്‍ ലയിച്ചപോള്‍ (ഇരുളിന്റെ മറവില്‍ ഞാന്‍ മുഖം മൂടി അഴിച്ചു വച്ച് ദൂമ,സോമാരസപാനങളില്‍ മുഴുകിയപ്പോള്‍ ).എനിക്ക് സര്‍ഗാത്മപരമായ ഒരു ജ്ഞാനോദയം കൈവന്നു.(ഈ വിഷയത്തിലും യോഗികളും സുഖഭോഗിയായ ഞാനും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടലുകള്‍ നടക്കുന്നു).

പേ ഇളകിയ വളര്‍ത്തു പട്ടികളെകൊണ്ട് യോഗികളെ കടിപ്പികുക.അവര്‍ക്കും വരട്ടെ മരണഭയം.ഒരു സാഡിസ്റ്റ് ഉപായം,അതിനെ ഞാന്‍ ജ്ഞാനോദയം എന്ന് വിളിച്ചു(യുവ തലമുറയോട്--ക്രിയേറ്റിവ് തിങ്കിംഗ് നിങ്ങളെയും സാഡിസ്റ്റ് ആക്കിയേക്കാം--എനിക്കത് ഭാതകം അല്ല..).മരണഭയം വന്നാല്‍ അവരും മുഖംമൂടി അഴിച്ചുവയ്കെട്ണ്ടി വരും.കാണാമല്ലോ ആ മിടുക്കന്മാരെ.അവരെയും വളര്‍ത്തു പട്ടികള്‍ വേട്ടയാടി.മുഖം‌മൂടികള്‍ അഴിഞ്ഞു വീണു.ഞാന്‍ കണ്ടു വ്യക്തമായ്,അത് നിങ്ങളായിരുന്നു,നിങ്ങളിലൂടെ ഞാന്‍ കണ്ട ഞാനും.വാരികകളിലെ തുടര്‍കഥകള്‍ പോലെ അനുനിമിഷം ആകാംക്ഷ ഉണര്‍ത്തുന്ന ഒന്നല്ല മരണം എന്ന തിരിച്ചറിവോടെ ഞാന്‍ അവയോടു എന്നെ കടിക്കാന്‍ പറഞ്ഞു.പാപപങ്ങിലമായ മനസകാം,നിഷ്കളങ്കത എന്ന് ഞാന്‍ വിളിക്കുന്ന എന്റെ അഹങ്കാരമാകം എവയിലെതോ ഒന്ന് മരണത്തെ ഭ്രാന്ത് പിടിപിച്ചു.ഞാന്‍ മരിച്ചില്ല.മരിക്കുകയും ഇല്ല.അത് ആശ്വധമാവിനോടെന്നപോലെ എന്നെയും കയ്യൊഴിഞ്ഞു.(ഈ വിഷയത്തിലും ഭ്രാന്ത് പിടിച്ച യോഗികളും സുഖഭോഗിയായ ഞാനും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടലുകള്‍ നടക്കുന്നു).

പതിയെ ജീവിതത്തിന്റെ ചെസ്സ് ബോര്‍ഡില്‍ കളങ്ങള്‍ എല്ലാം കറുപ്പായി.എന്റെ ഉറ്റവരെയും ഉടയവരെയും കാണാതായി.എനിക്‌ കളിയ്ക്കാന്‍ കരുക്കളില്ല.ഇല്ലേ?(ഈ വിഷയത്തിലും ഭ്രാന്ത് പിടിച്ച യോഗികളും സുഖഭോഗിയായ ഞാനും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടലുകള്‍ നടക്കുന്നു).ഏറണാകുളംകാരന്‍ മാപ്പിളയും മരിച്ചു.കാലം അവനെ തല്ലി കൊന്നു.അര്‍ഹിച്ച മരണം.യോഗികള്‍ അത്മഹത്യ ചെയ്തു (ഈ വിഷയത്തിലും മരിച്ചുപോയ യോഗികളും സുഖഭോഗിയായ ഞാനും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടലുകള്‍ നടക്കുന്നു).

***വായനക്കാരുടെ ശ്രദ്ധയ്ക്ക് ***
ഭ്രാന്തിനു മരുന്നില്ല..അത് ആര്‍ക്കും എപ്പോള്‍ വേണമെങ്ങിലും സംഭവിക്കാം.
എന്നോട് തര്‍ക്കിച്ചു ജയ്കാത്തവര്‍ പറയുന്നു എനിക്ക് ഭ്രാന്താണെന്ന് !!!
ചിന്തകളെ അന്വേഷിച്ചു പോകാതിരിക്കുക !അവ നിങ്ങളെ അലോസരപെടുത്താതിരിക്കട്ടെ!പിന്നെ അവളോട്‌/അവനോടു/അവരോടു പറയുക ഞാന്‍ മരിക്കില്ല.എനിക്ക് ജീവിക്കണം നിങ്ങള്‍ ജീവിക്കാന്‍ മറന്നുപോയ ( സാധിക്കാതെ)പോയ നിങ്ങളുടെ ജീവിതംകൂടെ .

നിതിന്‍ എന്‍ നായര്‍


1 അഭിപ്രായം: